Saturday, December 20, 2014

ഉപകാരസ്മരണ -----കഥ





അകലെ വച്ചേ ഞാൻ കണ്ടു ആകെഒരു അഴകിയ രാവണന്റെ വേഷവിധാനം.വെള്ള സില്ക്ക് ജുബ്ബയും കോടി നിറത്തിലുള്ള മുണ്ടും.കൊള്ളാം ഇതെത്രാമത്തെ പെണ്ണുകാണൽ എന്ന് അവനു തന്നെ അറിയില്ലായിരിക്കാം. കാണാത്ത ഭാവത്തിൽ കർചീഫുകൊണ്ട് അവൻ മുഖം മറ യ്ക്കാനൊരു വിഫല ശ്രമം നടത്തി പരാജയപെടുകയായിരുന്നു.
എന്റെ വീട് ഏതാണ്ട് പത്തടി ദൂരെയാണെങ്കിലും അവന്റെ വീട്ടുകാരും ഞാനുമായി എന്തോ അജ്ഞാത പിണക്കത്തിന്റെ പിരിമുറു ക്കത്തിലായിട്ട് ഏതാാണ്ട്  പത്തു വർഷങ്ങളോളമായി.

പണ്ട് കേട്ട ഒരു പഴമൊഴിപോലെ പഴകെപ്പഴകെ പാലും പുളിക്കും..എന്ന അറിവ് എന്നെ എന്നും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള പല ഇളിഭ്യരെയും കാണുമ്പോൾ മാത്രമാണു.
വനിതാ ഹോസ്റ്റലിലെ അന്തേവാസിനികളായ കുറെ സഹപ്രവർത്തകർ ക്ക് നടുവിൽ മാത്രം വിലസിപ്പരിചയമുള്ള അവനെ എന്റെ യീ പ്രായത്തിൽ ഞാൻ എങ്ങനെയാണു സന്തോഷിപ്പി ക്കേണ്ടതു എന്ന് ഒരിക്കലും ഞാൻ തല പുകഞ്ഞ് ആലോചിക്കേണ്ടി വന്നിട്ടില്ല.

തമോഗർത്തത്തിൽ അകപ്പെട്ട യുവത്വം എന്ന പറയാൻ ആവില്ല കാരണം  പച്ച മലയാളത്തിൽ പറ ഞ്ഞാൽ വളർത്തുദോഷം തന്നെയല്ലേ?എന്ന് ആലോചിക്കേണ്ടി വന്നേയ്ക്കാം.
കോളെജ് അദ്ധ്യാപികയായ എന്റെ സുഹ്ർത്തിന്റെ ഭാഷയിൽ പറ ഞ്ഞാൽ ബാസ്റ്റാഡ് ..
എന്നാൽ അതിനപ്പുറം എന്റെ മനസ്സിലും തോന്നിയ വികാരം പിരിമുറു ക്കത്തിന്റെ ഭാഷയിൽ അർത്ഥം നഷ്ടപ്പെട്ടതാവാം.

ഇനി അല്പം പഴങ്കഥ ;

വ്യക്തമായി പ്പറ യാൻ കഴിയില്ലെങ്കിലും ഒര്ത്തെടുക്കാൻ വേഗതയുള്ള  കുറെ വർഷങ്ങൾക്കു മുൻപ് ഒരു യുവതി....വീർത്ത് വയറുമായി എന്റെ മു ന്നിൽ നിന്ന് കരഞ്ഞു. ശ്വാസം മുട്ടൽ കൊണ്ട് അവര്ക്ക് സംസാരിക്കാൻ ആയില്ല കൈയ്യിൽ പിടിച്ച് മറ്റൊരു കുഞ്ഞ് !
നടക്കാൻ അല്പം പ്രയാസമുള്ള അവർ എന്റെ പരിചയക്കാരി ആയിരുന്നുവെന്ന് സാരം.
കണ്ടു പരിചയമോ,കൊണ്ടും കൊടുത്തും പരിചയമോ എന്നല്ല,എന്റെ മനസ്സില് അവര്ക്കൊരു
സ്നേഹസമീപനം .....!

എന്നെ സ്നേഹത്തോടെ നോക്കി അവർ പറ ഞ്ഞു;
ഈ കുട്ടി വേണ്ടെന്ന് വയ്ക്കാൻ പോകയാ.കാരണം നടക്കാൻ സ്വീധീനമില്ലാത്ത അവർ
ഈ കുട്ടിയെ ക്കൂടി പ്രസവിച്ചാൽ അവരുടെ ജീവന് തന്നെ അത് ഭീഷണിയാവുമെന്ന്, ഡോക്ടർ
നിർദ്ദേശിച്ചതനുസരിച്ച് ഒരു അബോർഷൻ   ..അതിനു വേണ്ട സഹായം.....!


മുഖത്തെ ദീനത കണ്ട എനിയ്ക്ക് ഒന്നും പറയാനായില്ല.
പിറ്റേന്നും ,അവർ വന്നു.   
അങ്ങനെ നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ  എത്തപ്പെട്ട ഞങ്ങൾ  വിധിയുടെ കളിയെന്ന്  തന്നെ പ്പറ യാം....എത്തപ്പെട്ടത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ  അടുക്കൽ ആയി എന്നുള്ളതാണ് സത്യം.

ആര്ക്ക് എന്തുവരണമെന്നും അതുഎപ്പോൽ വേണമെന്നും ദൈവം  വിധിച്ച രീതിയിലായിരിക്കുമെന്നഅറിവ് ....വീണ്ടും  വീണ്ടുമെന്നെ അതിശയിപ്പിച്ചു .
ഗര്ഭിണിയെ പരിശോധിച്ച്  ഡോക്ടർ ചിരിച്ചു,
എന്തിനാ ഈ കുട്ടിയെ വേണ്ടെന്നു വയ്ക്കുന്നത്...നോ പ്രോബ്ലം
ഞാൻ രക്ഷപ്പെടുത്താം നിങ്ങളെ..... സമാധാനം ആയിരിക്കു,  തോളിൽ തട്ടി അവൾ പറഞ്ഞു.

എന്റെ കൂട്ടുകാരി  എന്നെ ആദ്യമായി സഹായിച്ച ദിവസം......
കെട്ടിപിടിച്ച് യാത്രയാക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു,   നീ ഇങ്ങനെയെങ്കിലും എന്റെ മുന്നില് വന്നല്ലോ?ഒന്ന് കാണാൻ പറ്റിയല്ലോ?
സന്തോഷത്തിനു അതിരില്ലായിരുന്നു.
താൻ ഒരു നിമിത്തം ആകുകയോ?
ഒരു ജീവൻ  ഭൂമിയിൽ ജനിക്കുന്നുവോ?


പിന്നെ അങ്ങോട്ടുള്ള ജീവിതം ആ,സ്ത്രീക്കു എന്റെ നിരന്തരമായ  സഹായത്തിൽ മാത്രമായിരുന്നു.
പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ അവരെ ഞാൻ സഹായിക്കുന്നത്>
സ്വാധീനമി ല്ലാത്ത കാലുകൾ  ....... കുഞ്ഞിനെയെടുത്തു നടക്കാൻ അവർ ബു ദ്ധിമുട്ടുന്നത് മനസ്സിൽകണ്ട ഞാൻ ,
പ്രസവസമയത്തും അതിനുശേ ഷവും ആ കുഞ്ഞി ന്റെ  ചുമതല എറെടുത്ത് അവരെ സഹായിച്ചു.

വർഷങ്ങൾ പോയി........


മനുഷ്യരുടെ മനസ്സും...മാറിവന്നു കൊണ്ടേ യിരുന്നു......

ആരോ  പറഞ്ഞതുപോലെ   ഇന്നത്തെ  "ഉപകാരി  നാളത്തെ ബദ്ധ ശത്രു."
തലോടൽ ഏറ്റു വളര്ന്ന അവൻ    തള്ളിപ്പറയാൻ തല്പ്പരനായി  എന്നുപറയാം.

നല്ലത് തിരിച്ചറിയാൻ കഴിവില്ലാത്തവനെ   വളര്ത്തുദോഷം പറ ഞ്ഞു പരിഹസിക്കാൻ
ഞാൻ തയ്യാറായില്ല.
ഇന്ന് ;

സ്വാധീനക്കുറവ്‌    മനസ്സിലേയ്ക്കു  മാറിയതാണോ എന്ന സംശ യത്തിൽ ഞാൻ അവരെ
പലപ്പോഴും ശ്ര ദ്ധിക്കാറൂ ണ്ട്,
വിത്തുഗുണം പത്തു ഗുണം...എന്ന പഴഞ്ചൊ ല്ല്     പ്രാവര്ത്തികമാക്കിയ  ആ ജന്മത്തെ
നോക്കിയിരിക്കുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായി.


ശ്രീദേവി നായർ







 

Saturday, November 8, 2014

ചിന്മയി ----നോവൽ (ഒന്നാംഭാഗം )
ശ്രീദേവിനായർ.



അകലങ്ങളിൽ ആകാശമുണ്ടായിരുന്നു.അടുക്കുംതോറും അകലുന്നആ കാശങ്ങളിൽ
അഭയം തേടി യലയാൻ അവൾ എന്നും ആഗ്രഹിച്ചിരുന്നു.കൊച്ചുപള്ളിക്കൂടത്തിൽ,
കൊച്ചുവർത്തമാനങ്ങളിൽ, കൊച്ചു കുട്ടിയായിരിക്കാൻ  കൊതിക്കുന്ന ബാല്യം കുന്നിൻ
 ചരുവിലെ  എണ്ണിയാലൊടുങ്ങാത്ത  മലനിരകളിലെ  സൌന്ദര്യം ആവാഹിച്ചെടു ത്ത മേഘ
ങ്ങൾ .ഉച്ചസൂര്യന്റെ ചൂടിലും മത്തുപിടിക്കാത്ത  പച്ചോലകൾ കുലുങ്ങി ചി രിക്കുന്ന തെങ്ങും
നാണംകൊണ്ട് തലകുമ്പിട്ട്  കുണുങ്ങിച്ചിരിക്കുന്ന സ്വർണ്ണ ക്കമ്മലിട്ട കവുങ്ങിൻ കൂട്ടവും.


അകലെ സൂര്യന്റെപ്രകാശംതട്ടാതെ മാറി നില്ക്കാൻ ശ്രമിക്കുന്ന ഇരുളൻ പനം കൂട്ടം  .തലയെടുപ്പോടെ  ആണു നിൽപ്പെങ്കിലും അവരോക്കെയെന്താ  പേടിച്ചു നില്ൽകയാണോ
എന്ന് മിക്കവാറും തോന്നാറു ണ്ട് ,കാരണം പനമരത്തിലെ രക്തയക്ഷി തന്റെഉ റ ക്കം അന്നൊക്കെ
കെടുത്തിയിരുന്നു .വരാന്തയിലിരുന്നു പനമരത്തെ നോക്കുമ്പോഴൊക്കെ അയൽപക്കത്തെ
അല്ലി യാണു യക്ഷിക്കഥ പറ ഞ്ഞുതന്നത് .വിറ ച്ചു തണുത്തിരുന്ന തന്നെ ഒറ്റക്കാക്കി അവൾ
വീട്ടിലേയ്ക്കു അന്ന് ഓടി പോകുകയും ചെയ്തു.


ഒരു പിടിഓർമ്മകൾ അയവിറക്കാൻ എന്നും ബാക്കി.എന്നാൽ ഓർമ്മകളെ മറ വിയിൽ പുതപ്പിക്കാൻ കഴിയുന്നുവോ ?എത്ര ശമിച്ചാലും കഴിയാത്ത ചിന്തകൾ അവയ്ക്കൊന്നിനും
സന്തോഷത്തിന്റെ ആവരണങ്ങൾ ഉണ്ടായിരുന്നില്ല ......
 

Monday, September 30, 2013

തനിയാവര്‍ത്തനം




ഇന്നലെ അപ്രതീക്ഷിതമായാണ് അവള്‍ കടന്നുവന്നത്.
അവള്‍  എന്നാല്‍ , എന്റെ പ്രിയപ്പെട്ട കൂട്ടുകാരികളില്‍ ഒരുവള്‍ എന്ന് തന്നെപറയാം.അംബു.സ്നേഹം വരുമ്പോള്‍
അവളെ എല്ലാപേരും ,പ്രത്യേകിച്ച് കൂട്ടുകാര്‍വിളിക്കുന്നപേരാണ്അംബു.
 സഹോദരങ്ങളെ മറന്ന് ഒരു ജീവിതത്തിനുഒരിക്കലും തയാറായില്ലായിരുന്നു എന്നതാണ് ജീവിതത്തില്‍  പറ്റിയ വലിയ തെറ്റ് എന്ന്,വിണ്ടും വീണ്ടും പറഞ്ഞ് കരഞ്ഞപ്പോള്‍ ഞാന്‍ ആകെഅസ്വസ്ഥയായി.
റ്റീച്ചറാകാന്‍ താല്പര്യപ്പെട്ട് റ്റി.റ്റി.സി.ക്ക് പോയ അവള്‍
ഞങ്ങളുടെ കണ്ണില്‍ അന്ന് ഒരു പാവം പെണ്ണ് ആകുകയായിരുന്നു.തുടര്‍ന്ന് വിദ്യാഭ്യാസം നടത്താനുള്ള
കഴിവ്    വീട്ടുകാര്‍ക്ക് ഇല്ലായിരുന്നു വെന്ന്
മനസ്സിലാക്കി പ്രവര്‍ത്തിച്ചതാകാം കാരണം .

ഞങ്ങള്‍കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സമയം
അവള്‍ ശമ്പളം വാങ്ങിത്തുടങ്ങിയിരുന്നു.അതിലൂടെ
 വലിയ കുടുംബത്തെ കുറെയൊക്കെ പട്ടിണിയില്‍
നിന്നും രക്ഷപ്പെടുത്തിക്കൊണ്ട് വിജയിക്കുകയായിരുന്നു.
എന്റെ വിവാഹശേഷം പിന്നെ ഞാന്‍ അവളെക്കണ്ടിട്ടു
തന്നെയില്ല .

വര്‍ഷങ്ങളുടെ നീണ്ട യാത്രയ്ക്കിടയില്‍ വീണുകിട്ടിയ ചിലസമയങ്ങളില്‍ ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ മാത്രം
വല്ലപ്പോഴും നേരില്‍ കാണുകയും സൌഹൃദം തുടരു
കയും ചെയ്തിരുന്നു.
ഒരിക്കല്‍ ചാലബസാറിലെ തിങ്ങിത്തിരക്കിയ ഷോപ്പിംഗ്
കഴിഞ്ഞ് കാറില്‍ കയറാന്‍ നടക്കുന്ന തിനിടയിലാണ്
വീണ്ടുമൊരിക്കല്‍ ഞാന്‍ അംബുവിനെക്കാണുന്നത്.
ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല കൂട്ടത്തില്‍ കൈവീശിക്കാണിച്ച്  ഒരു ഓട്ടോ റിക്ഷയില്‍ കയറി
പോകുകയും ചെയ്തു.തിരക്കു പിടിച്ച ജീവിതത്തില്‍  വല്ലാതെകഷ്ടപ്പെടുന്നതുപോലെതോന്നി.ഇരുകൈകളിലും
ഭാരം ചുമന്ന് ഒറ്റയ്ക്ക് നടന്നു പോകുന്ന അവള്‍ ഇപ്പോല്‍ എന്തു ചെയ്യുകയായിരിക്കുമെന്ന് വീണ്ടും ആലോചിക്കാന്‍ 
എനിയ്ക്ക് സമയം കിട്ടിയില്ല എന്നതാണു സത്യം.

അന്ന് ഒരു ശനിയാഴ്ച്ച ആയിരുന്നു.മകളുടെ വിവാഹ ക്ഷണ
പത്രവുമായി വീട് അന്യേഷിച്ചുവന്ന ഒരു സ്ത്രീ  പടിക്കല്‍ നിന്നും
വിവരം പറഞ്ഞ് അകത്തുവന്നപ്പോള്‍ അകത്തു കയറാതെ
മടിച്ച് നിന്ന  അവളെ ഞാന്‍ സ്നേഹത്തോടെ ആനയിക്കുന്ന
തുകണ്ട തോട്ടക്കാരന്‍  ,തന്നെ
നോക്കി വിളറിച്ചിരിച്ചു.

“കൊച്ചമ്മേ,ഞാന്‍  അറിഞ്ഞില്ലാ കേട്ടോ,ബന്ധുവാണെന്ന്.“
അയാള്‍ തന്നെനോക്കി കുറ്റംചെയ്തവനെപ്പോലെ നിന്നു.
വിജയ ഭാവത്തില്‍ അയാളെ നോക്കി അംബു അകത്തു വന്നു.
നീട്ടിയ കൈകളില്‍ പിടിച്ച്  പറഞ്ഞു,എത്രനാളായി
ഒന്നു കാണണമെന്ന് ഞാന്‍ കൊതിക്കുന്നു.ഇപ്പോള്‍ 
സാധിച്ചല്ലോ?അവളുടെ പരാധീനത കണ്ട്  വിഷമം തോന്നി
എങ്കിലും പറഞ്ഞു“എന്താടീ....ഞാന്‍ നിന്റെ പഴയ കൂട്ടുകാരിതന്നെയല്ലേ?”
വൃത്തിയുള്ള തറയില്‍ കാല്‍ ഉരച്ച് നോക്കി  നടക്കുന്ന
തു കണ്ടപ്പോള്‍ കൌതുകം തോന്നി.
എന്താ?
നല്ല മിനുസമുള്ള തറ.എന്റെ കാലുകള്‍ തെന്നിപ്പോകുന്ന
പോലെ.
ഞാന്‍ സംശയത്തോടെ  നോക്കി.ഉം?എന്താ?കാലിന്?
അവള്‍ എന്റെ കൈപിടിച്ച് മെല്ലെ നടന്നു.
ഹാള്‍ കഴിഞ്ഞ് ഊണുമുറിയില്‍ തന്നോടൊപ്പം നടന്നു
വരാന്‍ ശ്രമം നടത്തി.
ഊണു മേശയ്ക്കരുകിലെ കസേരയില്‍ ഇരുന്നു  തന്റെ
വീട്ടിലെ ഒരംഗത്തെപ്പോലെ സംസാരിച്ചു തുടങ്ങീ.
ദേവൂ,  അവള്‍ വന്നതിനു ശേഷം എന്നെ പേരെടുത്ത് വിളിച്ചി
ല്ലാ.ഞാന്‍ അതു ശ്രദ്ധിക്കുകയായിരുന്നു.എന്നാല്‍ ആ വിളികേട്ട് ഞാന്‍ ചിരിച്ചു.അപ്പോള്‍ നീ എന്റെ പഴയ കൂട്ടുകാരി ആയിമാറി അല്ലേ?
മദ്ധ്യവയസ്സു കഴിഞ്ഞ ഞങ്ങള്‍ കൌമാരക്കാരെപ്പോലെ
പിന്നെ എന്തൊക്കെയോ പറഞ്ഞിരുന്നു.
മണിക്കൂറുകള്‍ കടന്നുപോയി.അവളുടെ ദുഃഖം എന്നിലേയ്ക്ക്
മാറിയോ?
ഊണുകഴിക്കാനിരുന്നപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു.

അംബുവിന്റെ ജീവിതം അങ്ങനെ ദുഃഖമായി ഒഴികിയിറങ്ങു
കയായിരുന്നു.
അഞ്ചുസഹോദരങ്ങളെ കരകയറ്റിയ അവള്‍ തീരാത്ത
ദുഃഖത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കി.
പ്രതീക്ഷിക്കാതെ എത്തിയ അസുഖം അവളെ തളര്‍ത്തി.
വിവാഹത്തിന്റെ സമയം അവള്‍ മറന്ന്      അതിലൂടെ അവള്‍ അവിവാഹിതയായി.
മുത്ത സഹോദരനെ പ്പോലും സഹായിക്കാനുള്ള അവളുടെ
മനസ്ഥിതിഅവള്‍കാട്ടിഎന്നാല്‍സഹായംനേടിയവരൊക്കെയും അവളെ മനസ്സിലാക്കിയല്ലായെന്നതായിരുന്നു സത്യം.

മൂത്ത സഹോദരന്റെ റിട്ടയര്‍മെന്റ്  ദിവസമായിരുന്നു അന്ന്!
അപ്പോള്‍?ഞാന്‍ സംശയത്തോടെ അവളെനോക്കി.
അതേ ദേവൂ....ഏട്ടനെയും ഞാന്‍ സഹായിച്ചു ഏട്ടന്‍ എങ്കിലും
രക്ഷപ്പെടട്ടെ എന്നു കരുതി .അതുകൊണ്ട് അയാള്‍ രക്ഷപ്പെടുക തന്നെ ചെയ്തു.നല്ല നിലയില്‍ ജോലിയില്‍
പ്രവേശിച്ച ഏട്ടന്‍ ഒരു മാനസ്സികരോഗി കൂടിയായിരുന്നു.
ജോലിയില്‍ പ്രവേശിച്ച ദിവസംതന്നെ ലോട്ടറി അടിച്ചവനെ പ്പോലെ  മനസ്സ് പതറി  റോഡില്‍ ഓടി ഇറങ്ങി.....
പിന്നെ അവള്‍ പറഞ്ഞതൊന്നും കേള്‍ക്കാനുള്ള മനസ്സ്
എന്യ്ക്കുണ്ടായില്ല എന്നതാണു സത്യം.കുടുംബത്തില്‍
 ആകെ രക്ഷകനാകേണ്ട അയാളെ വീണ്ടും ജോലിയില്‍
പ്രവേശിപ്പിക്കാന്‍ അവള്‍ കയറി ഇറങ്ങാത്ത സ്ഥലങ്ങള്‍
ഇല്ലായിരുന്നു.നീണ്ട കാലത്തെ ശ്രമത്തിനു ശേഷം അയാള്‍
ജോലിനേടി ജീവിതം ആരംഭിച്ചു.എന്നാല്‍....?
വിവാഹവും ജീവിതവും അയാളെ മാറ്റിമറിച്ചു എന്ന്പറയാം.
ഒരു വാക്ക്.ഒരു നന്ദിപ്രകടനം..... തിരിച്ച്
തരാന്‍ അയാള്‍ മറന്നതുപോലെ......

അവള്‍ കണ്ണുതുടച്ചു. ഏതാണ്ട് കടമകള്‍
എല്ലാം കഴിഞ്ഞ മൂത്ത ചേച്ചിയെപ്പോലെ 
അകലെ നോക്കിയിരുന്നു.
ദേവൂ.....ഞാന്‍ ഇന്നും പഴയ  സ്കൂള്‍ ടീച്ചര്‍  ..
ജീവിതവും പഴയതുപോലെ....
എന്റെ വളര്‍ത്തുമകളുടെവിവാഹമാണ്.
അതിനുള്ള ക്ഷണപത്രിക കൈയ്യില്‍ തന്ന് അവള്‍ പറഞ്ഞു.
നീ വരണം.....
മറ്റൊന്നും വേണ്ടാ.
കഴിയുമെങ്കില്‍ എന്നെ ക്കുറിച്ച് ഒരു കഥ....
ഞാന്‍ ചിരിച്ചു.നിന്റെ വളര്‍ത്തുമകള്‍?
അവളും ചിരിച്ചു.അതേ..
എന്റെ അനുജന്റെ മകളാ....
എന്റെ സ്വത്തിനുള്ള അവകാശി...
അതും വെളിയില്‍ പോകേണ്ടാ   എന്ന് വച്ചു...
പരിഹാസം ആവാക്കുകളില്‍ ഉണ്ടായിരുന്നോ എന്ന് 
ഞാന്‍ സംശയിച്ചു.
ഒരു കുടുംബത്തിന്റെ അത്താണിയായ അവളെ ഞാന്‍ 
കെട്ടിപ്പിടിച്ചു.അവള്‍ക്ക് വാ‍ക്കു കൊടുത്തു.
തീര്‍ച്ചയായും ഞാന്‍ നിന്നെപറ്റിയെഴുതാം.

ഗേറ്റിനു വെളിയില്‍ ഇറങ്ങുംപോള്‍ അവള്‍ വീണ്ടും
പറഞ്ഞു.ദേവൂ..ഏട്ടന്‍ എന്നെ ഒന്നു ഓര്‍ത്തുപോലുമില്ലല്ലോ?
ഏട്ടന്‍ റിട്ടയര്‍മെറ്റെ ആകുന്ന ദിവസമാണിന്ന്
ഉദ്യോഗത്തില്‍ പ്രവേശിച്ച ദിവസത്തെ ഓര്‍മ്മ എനിയ്ക്ക്
മറക്കാന്‍ കഴിയുന്നില്ല. ഞാന്‍ അനുഭവിച്ച വിഷമവും.
മനസ്സ് വീണ്ടും പഴയകാര്യങ്ങള്‍ ഓര്‍ക്കുമോ?എങ്കില്‍
ഇനി ഏട്ടന്റെ കാലുകള്‍ക്ക് പണ്ടത്ത് പ്പോലെ 
ഓടാനുള്ള കഴിവ്.....കാണില്ലാ എന്ന് സമാധാനിക്കാമല്ലേ?
അല്ലെങ്കില്‍ തന്നെ ഇനി എന്താ....എക്സ്..ഓഫീസര്‍
ഇനി വിശ്രമജീവിതത്തിനു യോഗ്യന്‍ തന്നെയല്ലേ?

അവളുടെ ഉള്ളില്‍ വിഷമം അലയടിക്കുന്നത് എനിക്ക്
കാണാമായിരുന്നു.ലോകതത്വം ഇങ്ങനെയോ?
ഞാന്‍ സമാധാനിപ്പിച്ചു.
അംബു ..നീ ചെയ്തത്  ...പുണ്യം അതിനു പ്രതിഫലം നീ
അഗ്രഹിക്കരുത്.....
ദൈവത്തില്‍ വിശ്വസിക്കു....
മനസ്സ്...ഒന്നും മറക്കില്ല....
ഒരു “തനിയാവര്‍ത്തനം“.
...ഞാന്‍  ..അവിടെ  കാണുകയായിരുന്നു.




ശ്രീദേവിനായര്‍  .

Wednesday, March 6, 2013

വ്യഭിചാരം ----ചെറുകഥ




അവള്‍ യുവിയായിരുന്ു.വ്യിാരിയമായിരുന്.
വ്യിാരത്ിന്ു കൂടുംോറആസക്ിയും
ൂടിക്കൂടിവന്ു.ഒരിക്കും മിവത് ോഗത്ിന്
ഓര്‍മ്മില്‍ അവള്‍ ഇരത്േടി ര്‍ന്ുകൊണ്േയിരുന്ു.
ാര്ാണെന്ും,അമ്മാണെന്മറിഞ്ുകൊണ്ന്
മപായമുകന്ാര്‍ അവെ സീപിച്ു.അില്‍
അല്പും ം കട്ടുവാന്‍ അവള്‍  ാറായില് ാനും!  

വ്യിാരത്ിന്െ അളുകല്‍ ഏെന്ന്നിര്‍വ്വിക്കാനാവ ത്രികിലും അവള്‍ സ്വം അവോടന്െ സംശിവാരം നത്ാനും മിച്ില്!
ാടായട്ടിലും,കഭ്രന്തന്ാരിലും കാണത്  കമം
ങ്ട്ട് ഒക്കിക്കമെന്ിയെ അവള്‍ 
ായിത്ുടങ്ിയാലത്ാണ്.......പ്രരവശനാ  ാനായെ കണ്ു മട്ടിത്!


ിയക്കണ്മുട്ടിയ  യുവി പിന്െ കാമം  ീര്‍ത്ത്
അക്ത്ോടായിരുന്ു.
ാസമുറുടരവാര്‍ന്ിനസ്,അക് ത്ാളുകില്‍
പൊതിഞ്ഞ്ിഞ്ഞ്അവള്‍പുനിരത്ിലുപേക്ിച്ു.

മവെറിയുടെകവിത ള്‍ കൊണ്ള്‍മസ്സ് നിറച്ു.
ര്‍ഗന്ധ  ിക്കാനാവ  
 ജക്കുപത്ി.

ിലും അവസാനിക്കത് അവുടെ കാപ
ിരില്‍ പതഞ്ഞുപൊങ്ങി .    
ോജന്ത്ിന്ാപം പേറിയിവിട്ടന്ധത്ിലും
ിറ്റിയുവി മറ്റൊന്മറിയെ വീറ
ൊരിക്കൊണ്േയിരുന്ു.
 അക്വ്യിാരത്ിന്ആരം അവിുടങ്ുകായിരുന്ു!

-----------------------------------ശ്രീദേവിനായര്‍